സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിപ്പും ഈ കൃതിയിലുണ്ട്. ഇരുൾ പരന്ന് മുന്നിലുള്ള ഒന്നും കാണാൻ പറ്റാത്ത സാധാരണ മനുഷ്യന്റെ കഥകൂടിയാണ് ഇത്…അനർഗളമായി ഒഴുകിപ്പരക്കുന്ന ഭാഷാവൈഭവത്തിൽ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാർന്ന അഞ്ച് നോവലെറ്റുകൾ.
“വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ സ്ത്രീവേഷമണിഞ്ഞ് അംഗസൗഷ്ഠവം തികഞ്ഞൊരു കന്യകയായി നിൽക്കുമ്പോഴാണ് ഒരാൾ അണിയറയിലേയ്ക്ക് വന്ന് അത്യാവശ്യമായൊന്നു കാണാൻ ജ്യേഷ്ഠൻ കാത്തുനിൽക്കുന്നുവെന്ന് പറഞ്ഞത്. ഒന്നുമാലോചിക്കാതെ പാദസരങ്ങൾ കിലുക്കിക്കൊണ്ട് താൻ പിൻതുടർന്നു. അവൻ ഒരു മാവിന്റെ നേർക്ക് കൈ ചൂണ്ടി. അവിടെ വെളുത്തൊരു രൂപം നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്നാരോ പിറകിൽനിന്ന് ചേർത്ത്പിടിച്ചു. അടുത്ത നിമിഷത്തിൽ രൂക്ഷമായൊരു മണം അനുഭവപ്പെട്ടു…”
Reviews
There are no reviews yet.