കൈയ്യോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി വേണ്ടി മൂന്ന് വര്‍ഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ് ഐ തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്റിനറി സർജ്ജന്ന് അടിമയായി സമ്മാനിക്കുന്നു.മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നുള്ള അധികമാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പയ്യനാകട്ടെ മൂന്ന് വര്‍ഷം കഴിഞ്ഞും ആ അടിമജോലിയിൽ നിന്ന് സ്വാതന്ത്രനാകുന്നില്ല.
ഇതിനിടയിൽ എസ് ഐ ദാരുണമായി കൊല്ലപ്പെടുകയും എല്ലാവരും കുറ്റവാളിയെന്ന് കരുതുന്ന പയ്യൻ കുറ്റം നിഷേധിക്കുകയും ചെയ്തതോടെ നോവലിന്റെ അന്തരീക്ഷം അത്യന്തം സംഘർഷവും ഉദ്വേഗവും നിറഞ്ഞതായിത്തീരുന്നു.യുക്തിഭദ്രമായ ഒരു കുറ്റാന്വേഷണ നോവലിന്റെ ലക്ഷണമൊത്ത ശൈലിയിൽ,ഈ സൈബർ യുഗത്തിലും രൂപം മാറി നിലനിന്നു പോകുന്ന അടിമവ്യവ്യസ്ഥിതിയെയും അടിമ ഉടമ ബന്ധങ്ങളെയും എടുത്തുകാട്ടുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്ന ശക്തമായ രചന ,മരിയ റോസിന്റെ ആസ്വാദനം.
Reviews
There are no reviews yet.